National
ബംഗളൂരു: സ്വത്തുതർക്കത്തെത്തുടർന്ന് മകൻ അച്ഛനെ അടിച്ചു കൊന്നു. ഞായറാഴ്ച നടന്ന സംഭവത്തിൽ ദൂതനഹള്ളി സ്വദേശിയായ മുനികൃഷ്ണപ്പയാണ് (71) മരിച്ചത്.
രാത്രിയിൽ നടക്കാൻപോയ മുനികൃഷ്ണപ്പയെ മകൻ മോഹൻകുമാർ (45) പിന്തുടർന്ന് ബാറ്റുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട മോഹൻകുമാറിനായി അന്വേഷണം ഊർജിതമാക്കി. പ്രതി ഉടൻ അറസ്റ്റിലാകുമെന്ന് ഇന്ദിരാനഗർ പോലീസ് പറഞ്ഞു.
National
ന്യൂഡൽഹി: സ്വത്തുതർക്കത്തെത്തുടർന്ന് ഭർതൃപിതാവിനെ യുവതി മർദിച്ചു കൊലപ്പെടുത്തി. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബിന്ദാപുരിലാണു സംഭവം.
27ന് രാവിലെ 10.46ന് മൻസാ റാം പാർക്കിൽ ഒരു കൊലപാതകം നടന്നുവെന്നറിയിച്ച് പോലീസിനു കോൾ ലഭിച്ചു. പോലീസ് എത്തിയയുടൻ വീടിന്റെ ടെറസിൽ നരേഷ്കുമാറിനെ (62) ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മരുമകൾ ഗീത കുറ്റസമ്മതം നടത്തിയെന്നും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഇവരെ കോടതി ജുഡീഷൽ കസ്റ്റഡിയിൽ വിട്ടെന്നും പോലീസ് പറഞ്ഞു. അഞ്ചുമാസംമുന്‍പാണ് നരേഷിന്റെ ഭാര്യ മരിച്ചത്. ഗീതയുടെ ഭർത്താവ് ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്.
District News
മെഡിക്കല്‍കോളജ്: വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട് പ്രകോപിതനായ അയല്‍വാസി വയോധികയെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. പുലയനാര്‍ക്കോട്ട സ്വദേശിനി ഉഷ (62) ആണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. അയല്‍വാസിയായ സന്ദീപ് (45) ആണ് തന്നെ ആക്രമിച്ചതെന്നു ഉഷ മെഡിക്കല്‍കോളജ് പോലീസില്‍ മൊഴി നല്കി.
വസ്തുവുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുന്നതിനിടെ ഉഷയുമായി വാക്കുതര്‍ക്കമുണ്ടാകുകയും സമീപത്തുകിടന്ന കല്ലെടുത്തു സന്ദീപ് വയോധികയുടെ തലയ്ക്കടിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ ഉഷയെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ സന്ദീപിനെ കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചതായി മെഡിക്കല്‍കോളജ് സിഐ ബി.എം. ഷാഫി പറഞ്ഞു.